Friday, July 30, 2010

മഹാഭാരതം-8 (പാതിവ്രത്യസ്ഥാപനം, പാണ്ഡവകൌരവജനനം)

കാട്ടില്‍ പരസ്പര സഹകരണത്തോടെ വളരെ സമാധാനമായി പാണ്ഡുവും ഭാര്യമാരും ജീവിച്ചു വന്നു.
പക്ഷെ ഭാര്യമാരുടെ പുത്രദുഃഖം പാണ്ഡുവിനെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു. ഗാന്ധാരിയോട് വിധിപ്രകാരം (നിയോഗം) ഏതെങ്കിലും ബ്രാഹ്മണനില്‍ നിന്ന് ഗര്‍ഭം സ്വീകരിച്ചുകൊള്ളാന്‍ നിര്‍ദ്ദേശിക്കുന്നു. (കുട്ടികളുണ്ടാകാത്തവര്‍ക്ക് ഇക്കാലത്തും ആശുപത്രികള്‍ ഇക്കാലത്ത് ഇവ്വിധം സഹായിക്കുന്നുണ്ടല്ലൊ) താന്‍ ഒരിക്കലും അന്യപുരുഷനെ സ്വീകരിക്കില്ല എന്ന് കുന്തീദേവി പാണ്ഡുവിനെ അറിയിക്കുന്നു..

അപ്പോള്‍ പാണ്ഡു ഭാരതത്തില്‍ പാതിവ്രത്യനിഷ്ട സ്ഥാപിതമായ കഥ പറയുന്നു...

തപോധനനായ ഉദ്ദാലകന്റെ പുത്രനാണ് ശ്വേതകേതു. ഉദ്ദാലകനും ഭാര്യയും അനേകകാലം തപസ്സില്‍ മുഴുകി ജീവിച്ചു. അവരെ പരിചരിച്ചുകൊണ്ട് ശ്വേതകേതുവും ജീവിച്ചുവരവെ, ഒരിക്കല്‍ അതുവഴി വിപ്രവന്‍ എന്ന വൃദ്ധബ്രാഹ്മണന്‍ വരുന്നു. ബ്രാഹ്മണനെ വിധിപ്രകാരം സല്‍ക്കരിക്കുമ്പോള്‍ വിപ്രവന്‍ ഉദ്ദലകനോട്
പരമഭക്ത്യാ തന്നെ ശുശ്രൂഷിക്കുന്ന ഈ കുട്ടി ആരാണെന്ന് ചോദിക്കുന്നു
അപ്പോള്‍ ഉദ്ദാലകന്‍ അരുന്ധതീദേവിയെപ്പോലെ പതിവ്രതയായ തന്റെ പത്നി കുശികാത്മജയില്‍ തനിക്കുണ്ടായ മകന്‍ ശ്വേതകേതു ആണ് അത് എന്ന് പറയുന്നു..
ഇതുകേള്‍ക്കുമ്പോള്‍ വൃദ്ധബ്രാഹ്മണന്‍ താന്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ലെന്നും എന്നാല്‍ പുത്രനുണ്ടാവാതെ പിതൃകര്‍മ്മങ്ങള്‍ ചെയ്യാതെ മരിച്ചാല്‍ പുണ്യം കിട്ടുകയില്ലെന്നും അതിനാല്‍ ദയവായി ഉദ്ദാലകന്റെ ഭാര്യയില്‍ തനിക്ക് പുത്രോല്പാദനം ചെയ്യാന്‍ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു..
വൃദ്ധബ്രാഹ്മണന്‍ ഭര്‍ത്താവിന്റെ യും മകന്റെയും മുന്നില്‍‌ വച്ച് കുശികാത്മജയുടെ കൈ പിടിക്കുന്നു.
ഇതുകണ്ട് കോപാകുലനായ ശ്വേതകേതു അമ്മയുടെ മറ്റേ കൈപിടിച്ച് ബ്രാഹ്മണനോടായി
തന്റെ അമ്മ പതിവ്രതയാണെന്നും കൈ വിടാന്‍ പറയുന്നു.
അപ്പോള്‍ ബ്രാഹ്മണന്‍ പറയുന്നു.. എനിക്ക് പിതൃകടം തീര്‍ക്കാന്‍ ഒരു പുത്രനെ തന്ന് ശേഷം അമ്മയെ സ്വതന്ത്ര്യാക്കാം എന്നും. പുരാതനമായ ഭാരതമതത്തില്‍ ബ്രാഹ്മണര്‍ക്കും ദേവന്മാര്‍ക്കും ഇപ്രകാരം പുത്രോല്പാദനം അനുവദനീയമാണ്
ഇത് ശ്വേതകേതുവിന്റെ കോപം പതിന്മടങ്ങാക്കുന്നു. അദ്ദേഹം പറയുന്നു, 'ഇന്നുമുതല്‍ ഞാന്‍ ഒരു നീതി കൊണ്ടുവരുന്നു.. “സ്ത്രീകള്‍ക്ക് പാതിവ്രത്യം അവശ്യമാണ്", അതനുഷ്ടിക്കാത്തവര്‍ പാപികളും ആയി തീരും' എന്ന്.

കഥയെല്ലാം കേട്ട കുന്തി, തനിക്ക് ദുര്‍വ്വാസാവില്‍ നിന്നും കരസ്ഥമായ ‘ദേവഭൂതി’ മന്ത്രത്തെപ്പറ്റി പാണ്ഡുവിനോട് പറയുന്നു. പാണ്ഡുവിനെ ഇത് അത്യധികം ആശ്വാസവും സന്തോഷവും ഏകി.
അങ്ങിനെ പാണ്ഡുവിന്റെ ആഗ്രഹപ്രകാരം കുന്തീദേവി ദേവഭൂതി മന്ത്രം ഉരുവിട്ട് ധര്‍മ്മദേവനെ പൂജചെയ്തു.. ധര്‍മ്മദേവന്‍ പ്രത്യക്ഷപ്പെട്ട് പുത്രനെ നല്‍കി. കുന്തി ധര്‍മ്മദേവന്റെ മകന്‍ ധര്‍മ്മപുത്രര്‍ക്ക് ജന്മമേകി.

പാണ്ഡുവും കുന്തിയും വളരെ സന്തോഷിച്ചു. പാണ്ഡുവിന്റെ നിര്‍ദ്ദേശപ്രകാരം തന്നെ കുന്തി
അടുത്തതായി വായുദേവനെ ഭജിച്ച്, വായുഭഗവാന്റെ മകനായ ഭീമനും പിന്നീട് വരുണദേവനെ(ഇന്ദ്രനെ) ഭജിച്ച് വരുണഭഗവാനില്‍ നിന്നും അര്‍ജ്ജുനനും ജന്മമേകി.

പാണ്ഡുവിന്റെകൂടി ഇഷ്ടപ്രകാരം, അടുത്ത മന്ത്രം പുത്രദുഃഖം അനുഭവിക്കുന്ന മാദ്രിയ്ക്ക് നല്‍കുന്നു.
മാദ്രി അശ്വിനീദേവന്മാരെ ഭജിച്ച് മാദ്രി നകുലനും സഹ്ദേവനും ഉണ്ടാകുന്നു.

അഞ്ച് ആണ്മക്കളോടുമൊപ്പം അത്യന്തം സന്തോഷത്തോടെ അവര്‍ കാനനത്തില്‍ ജീവിച്ചു.

ഹസ്തിനപുരത്തില്‍...

കുന്തി ഒരു പുത്രനെ പ്രസവിച്ചു എന്ന വിവരം കൊട്ടാരത്തില്‍ അറിയുമ്പോള്‍ മക്കളില്ലാത്ത ഗാന്ധാരിയെ അത് വളരെ വിഷമിപ്പിച്ചു. ഇതിനകം ഗാന്ധാരിക്ക് ഗര്‍ഭം ഉണ്ടായെങ്കിലും രണ്ടുവര്‍ഷത്തിലേറെയായിട്ടും പ്രസവിക്കാത്ത വയറുമായി നടക്കുകയായിരുന്നു ഗാന്ധാരി.
കുന്തി പ്രസവിച്ചതറിഞ്ഞ് മനസ്സ് കലുഷിതമായ ഗാന്ധാരി തന്റെ ഗര്‍ഭം കലക്കാൻ നോക്കുന്നു. പക്ഷെ പ്രസവിച്ചത് ഒരു വെറും മാസപിണ്ഡത്തെയായിരുന്നു. വേദവ്യാസന്‍ ആ പിണ്ഡത്തെ നൂറായി വിഭജിച്ച്, ഒരോ കുടങ്ങളില്‍ നിക്ഷേപിച്ച് വയ്ക്കുന്നു. വിഭജിച്ചപ്പോൾ ബാക്കിവന്ന ഭാഗങ്ങളെല്ലാം കൂടി ഒരു കുടത്തിലും നിക്ഷേപിക്കുന്നു..

കുന്തി വായുപുത്രനായ ഭീമനെ ഗർഭം ധച്ചിരിക്കുമ്പോൾ.. ആദ്യകുടം പൊട്ടി ദുര്യോദനൻ ജനിക്കുന്നു. അപ്പോൾ ഒരുപാട് ദുർനിമിത്തങ്ങൾ ഉണ്ടാകുന്നു. (അന്ന് ഉച്ചയ്ക്കാണ് കുന്തി ഭീമനെ പ്രസവിക്കുന്നത്).
കുടത്തിൽ നിന്നും ഒരോദിവസം ഒരോരുത്തരായി ഗാന്ധാരീ പുത്രന്മാർ ജനിക്കുന്നു. എറ്റവും ഒടുവിൽ നൂറ്റൊന്നാമത്തെ കുടം പൊട്ടി ഒരു പുത്രിയും ജനിക്കുന്നു (കലിയുടെ അംശമാണ് ദുര്യോദനനും പൌലസ്ത്യന്മാർ നൂറ്റുപേരും ആണ്).

ധൃതരാഷ്ട്രരും ഗാന്ധാരിയും തങ്ങളുടെ പുത്രസൌഭാഗ്യത്താല്‍ അത്യന്തം സന്തോഷിക്കുന്നു..

4 comments:

  1. ദേവതാ സങ്കൽപം
    'ദിവ് ദ്യോതനേ എന്ന ധാതുവിൽ നിന്നാണ് ദേവ:(ദേവൻ) എന്ന വാക്ക് ഉണ്ടാവുന്നത്. പ്രകാശിപ്പിക്കുന്നത് എന്ന് ധാത്വർത്ഥം. വിശാലമായ അർത്ഥത്തിൽ പ്രകാശിക്കുന്നതുകൊണ്ടും പ്രകാശിപ്പിക്കുന്നുവെന്നതുകൊണ്ടും പ്രകാശത്തെ ഉണ്ടാക്കുന്നതുകൊണ്ടും ദേവ: എന്ന് പറയുന്നു (ദീപനാദ്വാ ദ്യോതനാദ്വാ ദിവിഭവോ വാ ഇതിദേവ:)
    പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസങ്ങൾക്കു പിന്നിലും ഒരു അധിനിയമമുണ്ട്. ജനനത്തിന് നിലനിൽപ്പിന് മരണത്തിന് മഴയുണ്ടാവുന്നതിന് വായുവിന്റെ ചലനത്തിന് അഗ്നിജ്വലിക്കുന്നതിന് എന്നുവേണ്ട എല്ലാത്തിനുംതന്നെ ഒരു നിയമവ്യവസ്ഥിതിയെ നാം മനസ്സിലാക്കുന്നുണ്ട്. ഈ അധിനിയമങ്ങൾക്ക് ജ്ഞാനസ്വരൂപികളായ ഋഷിമാർ രൂപത്തെ കൽപിച്ചിരിക്കുന്നു. ആ കൽപന വാഗ്മയ ചിത്ര ങ്ങളായി തലമുറകളിലുടെ കൈമാറ്റം ചെയ്തു വന്നു. ചിലർ - കലാകാരന്മാർ അവയെ ചിത്രങ്ങളിലൂടെയും ശിൽപങ്ങളിലൂടെയും മനസ്സുകളിൽ പുന:പ്രതിഷ്ഠനടത്തി.ഇന്ന് ആ രൂപങ്ങൾ മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠകളായിത്തീർന്നിരിക്കുന്നു.
    ഈ ദേവതാ സങ്കൽപങ്ങളിലൂടെ ഋഷിമാർ ഏതൊരു സന്ദേശം കൈമാറാനായിരിക്കും ഉദ്ദേശിച്ചിരിക്കുക? ബ്രഹ്മമല്ലാതെ മറ്റൊന്നില്ല എന്ന് ആവർത്തിച്ചുപദേശിച്ച അവർ എന്തിനിത്ര ദേവതകളുടെ രൂപം നമുക്കു തന്നു? ബ്രഹ്മത്തിൽനിന്നുണ്ടായിബ്രഹ്മത്തിൽ നിലനിന്ന് ബ്രഹ്മത്തിൽത്തന്നെ വിലയം പ്രാപിക്കുന്നു ഈ പ്രപഞ്ചമെങ്കിൽ - ബ്രഹ്മം നാമരൂപങ്ങൾക്കതീതമെങ്കിൽ ദേവതാ സങ്കൽപങ്ങളുടെ പ്രസക്തിയെന്ത്‌?...

    ReplyDelete
  2. കുരുക്ഷേത്രയുദ്ധം പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യയിലെ ഇതിഹാസങ്ങളിൽ ഒന്നായ വ്യാസരചിതമായ മഹാഭാരതത്തിലെ ആറു മുതൽ പത്തുവരെയുള്ള പർവ്വങ്ങളിലായാണ് [10]. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3800 വർഷം മുൻപാണ്‌ വ്യാസൻ ജീവിച്ചിരുന്നത്. തന്റെ പുത്രന്മാരുടേയും പൗത്രന്മാരുടേയും അവരുടെ പുത്രന്മാരുടേയും ബന്ധുജനങ്ങലുടേയും കഥയിൽ തന്നെയും ഉൾപ്പെടുത്തി. അദ്ദേഹം പറഞ്ഞു കൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിച്ചു എന്നാണ് മഹാഭാരതത്തിന്റെ ഐതിഹ്യം. ആകാരണത്താൽ വ്യാസൻ ഒരേസമയം രചയിതാവും, കഥാപാത്രവും, കഥയിലെ സാക്ഷിയുമായി മാറി. വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരമുനിക്ക് ഒരു മുക്കുവസ്ത്രീയായ സത്യവതിയിൽ ഉണ്ടായ പുത്രനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്നും അറിയപ്പെട്ടു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ചെങ്കിലും അദ്ദേഹത്തിനു ശ്രീശുകൻ എന്ന ഒരു പുത്രനുണ്ടായിരുന്നതായി പുരാണങ്ങൾ ഘോഷിക്കുന്നു. ദ്വൈപായനൻ തന്റെ യൗവനകാലത്തുതന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ്‌ അവ ഇന്നും അറിയപ്പെടുന്നത് എന്നു കരുതുന്നു. ഇതുമൂലം ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചുപോന്നു.

    ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്. അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നും തുടങ്ങുന്നു. രണ്ട് കുലങ്ങൾ -- കൗരവരും, പാണ്ഡവരും -- തമ്മിലുള്ള കലഹവും അതിനെത്തുടർന്നുള്ള മഹായുദ്ധവുമാണ് മഹാഭാരത ഇതിവൃത്തം. വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തുവെന്ന് ഭാരതത്തിൽ എഴുതിയിരിക്കുന്നതായിരുന്നു ജയം എന്ന മഹാഭാരതത്തിന്റെ ആദ്യരൂപം. പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം.[11] മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം...

    ReplyDelete
  3. മാദ്രിസുതന്മാർ ആരാണ്???

    ReplyDelete