Saturday, October 2, 2010

20. സുന്ദോപസുന്ദന്മാരും തിലോത്തമയും

പാണ്ഡവര്‍ പാഞ്ചാലിയും അമ്മയും ഒത്ത് ഇന്ദ്രപ്രസ്ഥത്തില്‍ വാഴാന്‍ തുടങ്ങുമ്പോള്‍ നാരദമഹര്‍ഷി അവിടെ എത്തി, പാഞ്ചാലി മൂലം അഞ്ചുപേരും പിണങ്ങാനിടവരരുതെന്ന കാരണത്താല്‍ ഒരു നിബന്ധന വയ്ക്കുന്നു.. ഓരോ വര്‍ഷവും പാഞ്ചാലി ഓരോരുത്തരുടെ ഭാര്യയായി ജീവിക്കണം. ആ സമയം മറ്റാരും പാഞ്ചാലിയെ ഭാര്യയെന്ന ഭാവേന സമീപിക്കരുതെന്നു, അവരുടെ സ്വകാര്യതയില്‍
ഒരു കാരണവശാലും ചെല്ലരുതെന്നുമായിരുന്നു നിബന്ധന.


ഈ നിബന്ധന പാലിച്ചില്ലെങ്കില്‍ പണ്ട് സുന്ദോപസുധരന്മാര്‍ തിലോത്തമ എന്ന അപ്സര സ്ത്രീ കാരണം നാശമുണ്ടായപോലെ പാണ്ഡവര്‍ക്കും നാശമുണ്ടാകുമെന്നു നാരദന്‍ ഓര്‍മ്മപ്പെടുത്തി,
അവിടെ വച്ച് പാണ്ഡവരോടെ സുന്ദോപസുന്ദരന്മാരുടെ കഥ വിവരിക്കുന്നു..
ഹിരണ്യകശിപുവിന്റെ വശത്തില്‍ നികുംഭന്‍ എന്നൊരു അസുരന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ മക്കളാണ് സുന്ദോപസുന്ദന്മാര്‍. അവര്‍ക്ക് തമ്മില്‍ വളരെ മൈത്രിയായിരുന്നു. എന്തു ചെയ്തിരുന്നതും ഒരുമിച്ചുമായിരുന്നു. അവര്‍ക്ക് ത്രിലോകങ്ങളും ജയിക്കണം എന്ന ആഗ്രഹം വന്നു. അവര്‍ കഠിനമായി തപസ്സു ചെയ്യത് ബ്രഹമാവിന്റെ പ്രത്യക്ഷപ്പെടുത്തി, വരം ചോദിച്ചു. തങ്ങളെ മറ്റാരും കൊല്ലാരുത് എന്ന വരമായിരുന്നു ചോദിച്ചത്. ബ്രഹ്മാവ് മറ്റു നിര്‍വ്വാഹമില്ലാതെ അവര്‍ക്ക് വരം കൊടുത്തു.

സുന്ദോപസുന്ദന്മാര്‍ സ്വര്‍ല്ലോകത്തു ചെന്നു ഇന്ദ്രനെയും കൂട്ടരെയും ജയിച്ചു, ഇന്ദ്രന്‍ ബ്രഹ്മലോകത്ത് ചെന്ന് അഭയം പ്രാപിച്ചു, പിന്നീട് പാതാളയും ഭൂമിയും കയ്യടക്കി. അവര്‍ ദേവസുന്ദരികളെ സ്വന്തമാക്കാനും മഹര്‍ഷിമാരെ കൊല്ലാനും അങ്ങിനെ ആരെയും ഭയമില്ലാതെ അക്രമങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

ദേവകളെല്ലാവരും കൂടി ഭയന്ന് ഭ്രഹ്മാവിനെ അഭയം പ്രാപിച്ചു. അദ്ദേഹം വിശ്വക്ര്മ്മാവിനോട് മനോഹരമായ ഒരു സ്ത്രീയെ നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു, വിശ്വകര്‍മ്മാവ് ഏറ്റവും മനോഹരമായ വസ്തുക്കളില്‍ നിന്നും ഓരോ തിലം വീതം എടുത്ത് ഏറ്റവും മനോഹരിയായ ഒരു സ്ത്രീയെ നിര്‍മ്മിച്ചു. അതാണ് തിലോത്തമ.

ബ്രഹ്മാവ് തിലോത്തമയോട് സുന്ദോപസുന്ദന്മാരെ പിണക്കി പരസ്പരം വൈരമുണ്ടാക്കാനായി നിര്‍ദ്ദേശിക്കുന്നു. തിലോത്തമ സുന്ദോപസുന്ദന്മാരുടെ അരികില്‍ എത്തുമ്പോള്‍ അവളുടെ അസാമാന്യ സൌന്ദര്യം കണ്ട് മതിമറന്ന് സുന്ദര്‍ അവളുടെ വലതു കൈ ഗ്രഹിക്കുന്നു. ഉപസുന്ദന്‍ ഇടതുകൈയ്യും.
സുന്ദന്‍ പറഞ്ഞു, ഇവള്‍ എന്റെ ഭാര്യയാണ് നിനക്ക് ഇവള്‍ ഗുരുപത്നിയാണ്, മാറിപ്പോവുക എന്ന്
പക്ഷെ ഉപസുന്ദന്‍ തിലോത്തമ തന്റെ ഭാര്യയാണെന്നു പറയുന്നു.
ഇങ്ങിനെ അവര്‍ തമ്മില്‍ തര്‍ക്കമായി, വാഗ്വാദം മൂത്ത്, പരസ്പരം വൈരമായി, ഒടുവില്‍ ഗദയെടുത്ത് അന്യോന്യം യുദ്ധം ചെയ്യുന്നു. ഒടുവില്‍ രണ്ടുപേരും ചത്തുവീഴുന്നു.

അന്യോന്യമല്ലാതെ മറ്റാര്‍ക്കും അവരെ കൊല്ലാന്‍ സാധ്യമല്ലായിരുന്നല്ലൊ, അതുകൊണ്ട് അവരെ തമ്മില്‍ പിണക്കി പര്‍സ്പരം കൊല്ലിക്കാനായിരുന്നു ബ്രഹ്മാവ് തിലോത്തമയെ അയച്ചത്.

കാര്യം സാധിച്ച് തിലോത്തമ സന്തോഷത്തോടെ ബ്രഹ്മാവിന്റെ അരികില്‍ തിരിച്ചെത്തുന്നു.

അതുപോലെ ഒരിക്കലും പാണ്ഡവര്‍ തമ്മില്‍ അങ്ങിനെ ഒരു കലഹം ഉണ്ടാകാതിരിക്കാനാണ് നാരദമഹര്‍ഷി ഒരു വര്‍ഷം ഒരാളുടെ ഭാര്യമാത്രമായിരിക്കാന്‍ പാഞ്ചാലിയോട് നിര്‍ദ്ദേശിക്കുന്നത്.